ബാല്യത്തിലേയ്ക്ക്.....
ഒരിക്കൽക്കൂടിയാ മാഞ്ചാടിമരമൊന്ന് ഉലുത്തണം , കൊഴിയുന്ന മണികൾ പെറുക്കിയെടുത്തൊരു മാലത്തീർക്കണം ! ഒരു ചില്ലുകുപ്പി നിറയെ ചുവന്ന രത്നങ്ങൾ പോലെ സൂക്ഷിച്ച് വെയ്ക്കണം അനിയത്തി കുറുമ്പിയെ കൊതിപ്പിച്ച് കൊണ്ട് അവളുടെ മൂർദ്ധാവിൽ, മഞ്ചാടി മണികൾ കൊണ്ട് ധാരകോരണം ; കുടുകുടെ ചിരിപ്പിക്കണം . ഭൂമിയെ തുരന്നുണ്ടാക്കിയ കല്ലുവെട്ടാംകുഴിയിൽ ഒളിച്ചിരിക്കണം ; കൂട്ടുകാരിയെ പേടിപ്പിക്കണം ; അവളുടെ കണ്ണുകൾ പിന്നിൽ വന്ന് പൊത്തണം . പിണങ്ങിപ്പോകുന്ന അവൾക്ക് ഇരട്ടത്തലച്ചിയുടെ കുഞ്ഞുമുട്ടകൾ കാണിച്ച് കൊടുക്കണം ; നീണ്ടുരുണ്ട ഊതചായമുള്ള മുട്ടകൾ . മഴപെയ്ത് നിറഞ്ഞ കുഴിയിൽ , കാലുകൾ നനച്ച് കശുമാങ്ങ തിന്നണം തകര പാട്ടയിൽ കശുവണ്ടി പെറുക്കണം . അപ്പാപ്പൻ കാണാതെ പച്ചയണ്ടി കട്ടുത്തിന്നണം . തെങ്ങിൻ പട്ട ...