Posts

Showing posts from May, 2017

വായനാത്തൊഴിലാളി

"മമ്മ്യേ, എനിക്ക്‌ ബോറടിക്കിണ്ട്‌ ട്ടാ, എനിക്ക്‌ എന്തെങ്കിലും ചിയ്യാൻ പറഞ്ഞു താന്ന്" കാര്യമായ അടുക്കളപ്പണിയിൽ ഈ സങ്കടം പറച്ചിൽ ശ്രദ്ധിക്കാതെ നിന്നത്‌ കൊണ്ടാവാം, "ഞാൻ പറയണത്‌ കേക്കാൻ ഇവിടാരൂല്യാ, നിങ്ങളൊക്കെ പറയണത്‌ ഞാൻ കേക്കൂം വേണം, ഹൂം! "ഒരു മിനിട്ട്‌ കുഞ്ഞോ, കൂട്ടാനൊന്ന് ശരിയാക്കീട്ട്‌, മ്മക്ക്‌ ഫാനിന്റെ ചോട്ടിലിരുന്ന് പറയാം, മമ്മിക്ക്‌ ഉഷ്ണിച്ചിട്ട്‌ വയ്യ" അങ്ങനെ ഞാൻ ഡ്രോയിംഗ്‌ റൂമിലേക്ക്‌ വരുമ്പോൾ, സ്വതവേയുള്ള വട്ടമുഖം ഒന്ന് കൂടി വട്ടം വെപ്പിച്ച്‌ പിടിച്ച്‌, എന്നെ നോക്കാതെ മുഖം തിരിച്ചിരിക്കുകയാണ്‌ കക്ഷി. "ഇനി പറയ്‌, എന്താ നിന്റെ വിഷമം? " നിക്ക്‌ ബോറടിക്കണൂന്ന്" "നെനക്ക്‌ തിരിച്ചടിക്കയിരുന്നില്ലേ, ആഹാ, ന്റെ മോളേനെ അടിക്കാൻ അവൻ അത്രക്കായാ?" "ഞാൻ സീരിയസായീട്ടൊരു കാര്യാ പറഞ്ഞാ, പ്പോ ല്ലാർക്കും തമാശ്യാ" ഇനിയും പ്രശ്നം തീർത്തില്ലെങ്കിൽ എന്റെ വെണ്ണക്കട്ടി ഇപ്പോ കരയും, പുഴപോലെ കണ്ണീരും വരും, അതെന്റെ ഒരു വീക്നെസാണ്‌. "കുഞ്ഞൂ, രാവിലെ മ്മള്‌ സ്വിമ്മിംഗിന്‌ പോണു, പിന്നെ ഉച്ചതിരിഞ്ഞാൽ, മ്മള്‌ എല്ലാവരും കളിക്ക...

ഓ! എന്റെ വിഷാദമേ!

എവിടെയൊക്കെയോ ഭയമെന്നെ ചൂഴ്‌ന്നു തുടങ്ങിയിരിക്കുന്നു, ഒരുവേള നീയെന്നെ വിട്ടു പോകുമോ എന്ന ചിന്തയിലാവാം! ആദ്യം ശ്വസിച്ച വായുവിനുപോലും നിന്റെ രുചിയുണ്ടായിരുന്നതായി; ഞാനറിയുന്നു, അന്ന് തേങ്ങിക്കരഞ്ഞപ്പോൾ, കാഴ്ചക്കാരുടെ നിസ്സംഗതകൾക്കിടയിലും അച്ഛനമ്മമാരുടെ ആശാഭംഗത്തിനിടയിലും നീയെന്നെ ചേർത്ത്‌ പിടിച്ചിരുന്നു, വാഗ്ദാനം തന്നിരുന്നു എന്നെ ഉപേക്ഷിക്കില്ലായെന്ന്,  എന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പുമ്പോൾ എനിക്ക്‌ നിന്നെ കാണാൻ കഴിയുമ്മെന്ന് ഉറപ്പ്‌ തന്നിരിന്നു! ഗന്ധർവനെ പ്രണയിക്കാനുള്ള വരം നേടിയ പെൺകൊടിയായി ഞാൻ നിന്നെ കാത്തിരുന്നു, ഓ! എന്റെ വിഷാദമേ, നിന്നെ പ്രതീക്ഷിച്ച്‌ ഞാനുറങ്ങാത്തയെത്ര രാത്രികൾ! എപ്പോഴെല്ലാം നിന്റെ സാമീപ്യം അറിഞ്ഞുവോ,  ശാന്തമായിരുന്നു എന്റെ ഹൃദയം,  ഓ, എന്റെ ഏകാന്തതേ,  പൂരപ്പറമ്പുകളിലും മരണവീടുകളിലും ഞാൻ നിനക്കൊപ്പം,  കൈവിരലുകളാൽ നിന്നെ എന്നോട്‌ ചേർത്ത്‌നിർത്താൻ, മനസ്സ്‌ കൊണ്ട്‌ ചങ്ങലക്കിടാൻ എനിക്ക്‌ കഴിയുന്നില്ലലോ? ഓരോ ഞരമ്പും മുറിയുന്ന വേദനയാണ്‌ നിന്നെയെനിക്ക്‌ നഷ്ടപ്പേടുമ്പോൾ, ഓ, എന്റെ നിരാശകളേ, അല്ലലും അഴലും എനിക്ക്‌ ചുറ്റി...

പാറ്റപുരാണം!

ഈ ലോകത്തിൽ പുസ്തകം വായിക്കാൻ ഏറ്റവും നല്ല സ്ഥലം കുളിമുറികളാണ്‌, അല്ലെങ്കിൽ ഈ വാചകത്തെ ഇങ്ങനെ പറയാം - പുസ്തകങ്ങൾ വായിക്കാൻ എനിക്കേറ്റവും ഇഷ്ടമുള്ള സ്ഥലം എന്റെ കുളിമുറിയാണ്‌.  അതിനാൽ തന്നെ എല്ലാപണികളും കഴിഞ്ഞ്‌, എല്ലാവരുടേയും കുളി കഴിഞ്ഞിട്ടാണ്‌ ഞാൻ ഈ പരിപാടിക്ക്‌ പോവുക.  ശരിക്കും പറഞ്ഞാൽ എന്നെ ആ നേരത്ത്‌ ആരെങ്കിലും ശല്യപ്പെടുത്തിയാൽ അക്കളി തീക്കളി സൂക്ഷിച്ചോ.  തലനിറയെ എണ്ണ തേച്ച്‌ മുഖത്ത്‌ പായ്കൊക്കെ ഇട്ട്‌ അങ്ങനെ ഇരുന്ന് പുസ്തകം വായിക്കുന്നത്‌ ഒരു വെടിക്ക്‌ രണ്ട്‌ പക്ഷിയെ കിട്ടുന്നത്‌ പോലെയാണ്‌, അത്യാവശ്യം സൗന്ദര്യവും ഉണ്ടാവും, പിന്നെ കുറച്ച്‌ വിവരവും.  അങ്ങിനെ ഇരുന്ന് വായിക്കുന്നതിനിടയിലാണ്‌ ഒരു പാറ്റ എന്റെ ശ്രദ്ധയിൽ പെട്ടത്‌.  നോന പറയുന്നത്‌ പോലെ "മമ്മി പെണ്ണാണോ ന്ന് എനിക്കൊരു സംശയം? "അതെന്താടീ കുഞ്ഞാത്തോലേ നിനക്കങ്ങിനെ തോന്നാൻ? "അല്ലാ, സാധാരണ സിനിമയിലൊക്കെ കണ്ടിട്ടില്ലേ, പാറ്റയെ കാണുമ്പോ പെണ്ണുങ്ങളൊക്കെ ഓളിയിട്ട്‌ ആണുങ്ങളെ കെട്ടിപ്പിടിക്കണത്‌, പക്ഷെ മമ്മി അതിനെ രണ്ട്‌ ചവിട്ടും പിന്നതിന്റെ കൊമ്പില്‌ പിടിച്ച്‌ നേരെ വേസ്റ്റ്‌ ബാസ്കറ്റില്‌, പ്ലിങ്...

The Great Father

സിനിമ തുടങ്ങി, കുറച്ച്‌ കഴിഞ്ഞാണ്‌ ഗംഭീരമായുള്ള നായകന്റെ എന്റ്രി - അത്‌ കണ്ടപ്പോൾ നോന കയ്യടിച്ചു.  കണ്ണൻ തൊട്ടപ്പുറത്തിരിക്കുന്ന സ്വന്തം അപ്പനെ കണ്ടാ കണ്ടാ എന്നുള്ള ഭാവത്തിൽ നോക്കി.  "മേയ്ക്കപ്പാടാ, ഇതൊന്നുമത്ര വല്യ കാര്യോന്നല്ല, ഹൂം! "ഉവ്വുവ്വേ " ഉടനേ ഞാൻ പറഞ്ഞു - "എന്താടാ എന്റെ കെട്ടിയോനൊരു കുറവ്‌, നല്ല ഗ്ലാമറുണ്ടല്ലോ! അതായത്‌ ഐഹീകവും സാർവ്വത്രീകവും ശ്ലൈഹീകവുമായ ഉടമ്പടിപ്രകാരം ഭർത്താവിനെ വിമർശിക്കാനുള്ള അവകാശം ഭാര്യക്ക്‌ മാത്രമേയുള്ളൂ, അത്‌ ഭംഗിയായി നിർവഹിക്കുന്ന ഒരു ഭാര്യ കൂടെയുള്ളപ്പോൾ വേറെ ആളുകളുടെ ആവശ്യം ഇല്ലാലോ? അപ്പോൾ സിനിമയേ കുറിച്ച്‌ പറയാണെങ്കിൽ, അധികമൊന്നും പറയാനില്ല, എന്നതാണ്‌ ‌ വാസ്തവം.  കുട്ടികളോടുള്ള ലൈംഗീകവൈകൃതങ്ങൾ രതിമൂർച്ഛക്കും ആത്മസംതൃപ്തിക്കും വേണ്ടി ശീലമാക്കിയ ഒരാൾ, അയാൾക്ക്‌ പിന്നാലേ അലയുന്ന പോലീസ്‌, ഒരു സീരിയൽ കില്ലറിനെ കണ്ട്‌ പിടിക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പുന്ന അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടക്കാണ്‌ സ്വന്തം മകളും ഇയാൾക്ക്‌ ഇരയായി തീർന്നിരിക്കുന്നു എന്ന് നായകൻ മനസ്സിലാക്കുന്നത്‌. പിന്നീട്‌ ഇയാളെ വേട്ടയാടുന്നത്‌ ഈ നായകനാണ്‌.  ...

പുത്തൻപണം

ഉച്ചയൂണ്‌ കഴിഞ്ഞു സോഫയിൽ കിടന്ന് വായിക്കാൻ തുടങ്ങുന്നതിനു മുൻപ്‌ ഒന്ന് മുഖപുസ്തകത്തിൽ കേറിയപ്പോഴാണ്‌ മമ്മൂട്ടി- രൺജിത്തിന്റെ "പുത്തൻപണം റിലീസായിട്ടുണ്ട്‌ എന്ന് മനസ്സിലായത്‌.  ഏപ്രിൽ 13 നു റിലീസ്‌ എന്നായിരുന്നു വിചാരിച്ചത്‌. നല്ല റിവ്യൂസ്‌ എഴുതിയത്‌ കണ്ടപ്പോൾ തോന്നി ഒന്ന് കാണനല്ലോന്ന്. അപ്പോഴാണ്‌ മോമി ചാർജ്ജ്‌ തീർന്ന ഫോൺ ചാർജ്ജറിൽ കുത്താൻ വന്നത്‌ - "നിനക്കെന്നോട്‌ ഒരു സ്നേഹോല്യാ, എന്തൊക്കെയായിരുന്ന്, എന്നിട്ടിപ്പോ? മമ്മൂട്ടീടെ കട്ടഫാനായ എന്നെ ഒന്ന് പുത്തൻപണം കാണാൻ കൊണ്ട്‌ പൂവാ, ങേഹേ!" ഇത്രയും പറഞ്ഞ്‌ ഞാൻ കുറച്ച്‌ നേരം പുസ്തകം വായിച്ച്‌, അങ്ങനെ തന്നെ കിടന്നുറങ്ങി.  എഴുന്നേറ്റ്‌ ചായ കൊടുക്കുമ്പോഴാണ്‌ പറഞ്ഞത്‌ - "ട്യേ, നിന്റെ പടത്തിന്റെ ടിക്കറ്റ്‌ കിട്ടീണ്ട്‌, 10:40 നാ"  "ഹോ! ഈ മോമീടെ ഒരു കാര്യം പറഞ്ഞാ അപ്പോ തന്നെ നടത്തി തരും" അങ്ങനെ രാത്രി ഉറക്കം കളഞ്ഞു(അതും ഉറക്കപ്രാന്തിയായ ഞാൻ) കണ്ട സിനിമയുടെ കാര്യമാണ്‌ ഇവിടെ എഴുതുന്നതെന്ന് നിങ്ങൾ മനസ്സില്ലാക്കണം സൂർത്തുക്കളെ, അതും ഒരു സംഭവബഹുലാമായ സിനിമകാണൽ( കഥാപ്രസംഗത്തിന്റെ സിമ്പൽ അടിച്ച ശബ്ദം നിങ്ങൾ കേട...

ലേക്ക്‌ വ്യൂ വില്ല!

"ഇനി എന്തോരണ്ട്‌? രാവിലെ മുതൽ തുടങ്ങിയ യാത്രയാണ്‌, ഇടക്ക്‌ ഭക്ഷണം കഴിക്കാൻ ഇറങ്ങിയതൊഴിച്ചാൽ എപ്പോഴും കാറിൽ തന്നെയിരുന്ന് മടുത്തിരുന്നു. പിന്നിലിരിക്കുമ്പോൾ കാലു മടക്കി വെക്കാനോ നീട്ടി വെക്കാനോ സാധിച്ചിരുന്നുവെങ്കിലും വണ്ടി ഓടിച്ചിരുന്ന ഭർത്താവിനു ഇതൊന്നും സാധിക്കില്ലാലോ എന്നൊരു കുറ്റബോധം ഉണ്ടായിരുന്നു മനസ്സിൽ. അങ്ങനെ ക്ഷമയുടെ നെല്ലിപലകയിൽ ചവിട്ടിയാണ്‌ ആ ചോദ്യം പുറത്ത്‌ വന്നത്‌.  "ഇനി കുറച്ചും കൂടെ ഇണ്ട്‌"- കണ്ണൻ പറഞ്ഞു. "ഹോ, ഇനീം ഇരിക്കണാ, ഇവർക്കീ റോഡൊക്കെ നേരെ ഇണ്ടാക്കി കൂടെ, തിരിവും ചെരിവും മാത്രേള്ളൂ" ഞാൻ എന്റെ അമർഷം ശക്തമായി രേഖപ്പെടുത്തി. "ഡാ, നീയാ ജി പി എസ്‌ ഇട്ടേ, ഇനി ഇതിന്റെടെല്‌ വഴി തെറ്റൂം കൂടി ചെയ്താ ഗംഭീരാവും - മോമി പറഞ്ഞു. " ആ ഹോട്സ്പോട്‌ ഒന്ന് ഓണാക്ക്യേ, ഇത്തിരി 3ജി ഊറ്റാൻ"- കണ്ണൻ "അതേയ്‌ ഇനിയൊരു 17 കിമി ഇണ്ട്ട്ടാ! "പതിനേഴാ, കർത്താവേ, ഇതാരാ ഈ വില്ല കണ്ട്‌ പിടിച്ചേ? കണ്ണൻ എന്നെ തിരിഞ്ഞു നോക്കി- "നല്ല അടിപൊളി വില്ലയാ, മുത്താണ്‌ മുത്ത്‌" "മ്മ് അവിടെ ചെല്ലുമ്പോ അറിയാം" "അതേയ്‌ കാണാൻ...

കബൺ പാർക്ക്‌.

Image
ദൈന്യംദിന ജീവിതത്തിന്റെ താളം മെല്ലെയൊന്ന് അവതാളത്തിലാക്കുന്നതാണ്‌ ഓരോ യാത്രകളും. രാവിലത്തെ നടത്തവും യോഗയും എല്ലാം ഹോട്ടൽമുറികളിൽ പരീക്ഷക്ക്‌ ശേഷം എടുത്ത്‌ വെക്കുന്ന പുസ്തകങ്ങൾ പോലെയാകുന്നു, ഇനിയൊരു പരീക്ഷ വരെ ആ പുസ്തകങ്ങൾ അനാഥരാണ്‌.  അത്‌ കൊണ്ട്‌ തന്നെയാണ്‌ ഈ യാത്രയിൽ ആദ്യമേ വാക്കിംഗ്‌ ഷൂസും ഇയർഫോണും ബാഗിൽ സ്ഥലം പിടിച്ചത്‌.  "ഇപ്രാവശ്യം ലേക്കിനു ചുറ്റും നടന്നാലോ? -- ചോദ്യം കൂട്ടുകാരന്റേതാണ്‌. "ഏയ്‌, നമുക്ക്‌ പാർക്കിൽ തന്നെ പോയാ മതി". ഉറങ്ങികിടക്കുന്ന മക്കളെ വിളിച്ചുണർത്താതെ മെല്ലെ മുറിപൂട്ടിയിറങ്ങി.  പുറത്ത്‌ നല്ല തണുപ്പ്‌, മുറിയിലെ ഏ സിയെക്കാൾ കുളിർ ഈ പുലർക്കാല മഞ്ഞിനാണ്‌, അത്‌ ഉള്ളിനെയും തണുപ്പിക്കും.  "ഓരോ ചൂട്‌ ചായകിട്ടിയിരുന്നെങ്കിൽ നന്നായിരുന്നുല്ലേ? "ഊം" ഞാൻ ഇയർഫോൺ ശരിയാക്കി കൊണ്ട്‌ മൂളി.  പാർക്കിംഗ്‌ ഏരിയയിൽ നല്ല തിരക്കുണ്ടായിരുന്നു. എന്തൊക്കെ മനുഷ്യൻ കാട്ടികൂട്ടിയാലും അവനു മരണത്തെ പേടിയാണ്‌. അതാണ്‌ ആയൂസ്സിന്റെ ഒരുദിവസമെങ്കിലും കൂട്ടികിട്ടാൻ വേണ്ടി ഈ പാർക്കിൽ അവൻ അഭ്യാസങ്ങൾ കാണിക്കുന്നത്‌.  കാർ പാർക്ക്‌ ചെയ്ത്‌ അവൻ വര...

"റ്റാറ്റേടെ സഫർ"

Image
യാത്രകൾ തയ്യാറെടുപ്പുകളില്ലാതെയാവണം, പെട്ടെന്ന് തീരുമാനിക്കണം, പുറപ്പെടണം. ഞങ്ങളുടേത്‌ മിക്കവാറും അങ്ങനെയാവാറുണ്ട്‌.  എങ്ങോട്ടെങ്കിലും പോയ്യാലോന്നുള്ള ചോദ്യം മാസങ്ങൾക്ക്‌ മുന്നേ തുടങ്ങും.  "ദേ നോക്ക്യേ കുറേ മുടക്കല്ലെ വരണേ മ്മക്ക്‌ എങ്ക്‌ടെങ്കിലും പോയ്യാലോ?  ഒന്നുകിൽ പൂവാന്നോ അല്ലെങ്കിൽ പൂവാൻ പറ്റാത്തതിന്റെ കാരണങ്ങളോ നിരത്തുന്നു. ആതങ്ങനെ കഴിയുന്നു.  മുടക്ക്‌ ദിവസത്തിന്റെ തലേന്ന് വരെ ഇതെല്ലാം അങ്ങനെ തന്നെ തുടരുന്നു.  പിന്നെ എല്ലാം ശടപടേന്നായിരുന്നു. വണ്ടിയിൽ കയറിയാൽ പിന്നെ മിണ്ടാതിരിക്കാൻ പാടില്ല, ഡ്രൈവറും മുതലാളിമാരും എന്ന രീതി പാടില്യാന്നർത്ഥം.  സ്വന്തായി ഉണ്ടാക്കിയതും കാലാകാലങ്ങളായി തുടരുന്നതുമായ പലതരം കളികളുടെ ഘോഷയാത്രയാണ്‌ യാത്രയിലുടനീളം.  അന്താക്ഷരി തൊട്ട്‌ സിനിമാപേരു പറഞ്ഞുകളിക്കുന്നത്‌ പോലെയുള്ള സാധാരണകളികൾ തൊട്ട്‌ അശ്വമേധം വരേയുള്ള കളികൾ ഉണ്ടാവും നേരമ്പോക്കിന്‌.  ഞങ്ങൾ കണ്ട് പിടിച്ച കളീന്ന് പറയുമ്പോൾ ഉദാഹരണമായി പറയാന്ന് വെച്ചാൽ ഞങ്ങൾ പത്ത്‌ മുതൽ നൂറുവരെയുള്ള ഏതെങ്കിലും രണ്ട്‌ അക്കങ്ങളുള്ള സംഖ്യകൾ പറയുന്നു, നമ്മുടെ മുന്നിൽ...

മൊഴി !!

ശബ്ദമില്ലായ്മയാണെന്റെ മൊഴി അടിച്ചമർത്തപ്പെട്ടവളുടെ; നിരാശയുടെ ശവക്കച്ചയണിഞ്ഞവളുടെ നിശബ്ദതക്ക്‌ നൂറ്‌ അട്ടഹാസങ്ങളുടെ മൂർച്ചയാണെന്ന് മറന്ന് പോയവർക്കായി ശബ്ദമില്ലായ്മയാണെന്റെ മൊഴി! കാഴ്ചയില്ലായ്മയാണെന്റെ ദർശനങ്ങൾ കൂരമ്പുകളേക്കാൾ വേഗതയിൽ പാഞ്ഞടുക്കുന്ന നിന്ദാവചനങ്ങൾ കൃത്യമായി നെഞ്ചിൽ തന്നെ സ്വീകരിക്കുന്നുവെന്നു ഓർമ്മിപ്പിക്കാനായി കാഴ്ചയില്ലായ്മയാണെന്റെ ദർശനങ്ങൾ!

ടൈൽസ്‌ പണിയത്ര മോശം പണിയൊന്നുമല്ല

Image
സാധാരണ ഞായറാഴ്ച വേഗം കിടക്കും.അങ്ങനെ കിടക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ്‌ ബെല്ലയുടെ കുരക്കലിന്റെ സംഗീതാത്മകതക്ക്‌ നേരിയ വ്യത്യാസമില്ലേന്ന് നോനക്ക്‌ ഒരു സംശയം.  "മമ്മ്യേ ഇത്‌ പെശകാട്ടാ, വാ നോക്കാം, മിക്കവാറും പാംമ്പാവും". ഞാനും അവളും പിൻവശത്തെ ഗ്രിൽ തുറന്ന് പുറത്തിറങ്ങി. കയ്യിൽ ടോർച്ചുണ്ടെങ്കിലും വേറെ ലൈറ്റുകളുണ്ടെങ്കിലും ഒന്നും കാണാൻ കഴിയുന്നില്ല. മതിലിനോട്‌ ചേർന്നുള്ള വാഴകൂട്ടത്തിനരികിൽ ബെല്ലയുടെ വാൽ ശക്തമായി വിറക്കുന്നത്‌ മാത്രം കാണാം.  ഞാൻ അവളുടെ അടുത്തേക്ക്‌ പോകാൻ തുടങ്ങിയപ്പോഴേക്കും നോന തടഞ്ഞു - " മമ്മ്യേ വേണ്ടാട്ടാ, വല്ല മൂർഖാനാവും, അന്ന് വന്നില്ലേ, അതിന്റെ മമ്മിയാവും, പ്രതികാരം ചെയാൻ വന്നതാവും". " നീ പോയി ഡാഡീനെ വിളിച്ചിട്ട്‌ വാ". അവൾ എന്നെ സംശയത്തോടെ നോക്കീട്ട്‌ അകത്തേക്ക്‌ പോയി.  ബെല്ല ഒരു മാതിരി തെറി പറയുന്നത്‌ പോലെയാണ്‌ കുരക്കുന്നത്‌, തെറി ഏത്‌ ഭാഷയിലാണെങ്കിലും എനിക്ക്‌ മനസ്സിലാവും.  "എന്റെ വീട്ടിൽ വരാൻ നിന്നോട്‌ ആരാ പറഞ്ഞേ, നീ തീർന്നേടാ തീർന്ന് , %$£%€£$, %$£€$£%, $£€%$£€% ". മോമി വന്നു, ബെല്ലാന്ന് വിളിച്ച് അങ്ങോട്...