Posts

Showing posts from July, 2016

നാടകങ്ങളും അണിയറതമാശകളും!

സ്കൂൾ യൂത്ത് ഫെസ്റ്റിവലുകൾ നമുക്കെല്ലാവർക്കും ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ടാവും, പങ്കെടുത്തവർക്കും കാണാനിരുന്നവർക്കും. എന്റെ വീട്ടിലെ കാളിപ്പെണ്ണിനും നാടകത്തിൽ അഭിനയിക്കണമെന്നൊരു മോഹം. അങ്ങിനെ ടീച്ചറിന്റെ സഹായത്തോടെ അവർ നാടകം തയ്യാറാക്കുന്നു, പരിശീലിക്കുന്നു. ഒരുപാട് തിരക്കുള്ളതിനാൽ ടീച്ചർ ഇവരോട് തന്നെ പ്രാക്ടീസ് ചെയ്യാൻ പറഞ്ഞു, പിന്നീട് ടീച്ചർക്ക് കാണിച്ച് കൊടുക്കുമ്പോൾ ടീച്ചർ തെറ്റുകൾ തിരുത്തി കൊടുക്കും. ദിവസവും വീട്ടിൽ വന്നാൽ റിഹേഴ്സലിന്റെ വിശേഷങ്ങളും പൊട്ടത്തരങ്ങളും ഇവർക്ക് പറ്റിയ അബദ്ധങ്ങളും വർണ്ണിച്ചും വിവരിച്ചും അവളുടെ നാവു കുഴഞ്ഞാലും എന്റെ കാതുകൾ നിറഞ്ഞാലും വിശേഷങ്ങൾ പിന്നേയും ബാക്കിയാണ്. ഗുഡ് നൈറ്റും പറഞ്ഞു പോയാലും ചിലപ്പോ എണീറ്റ് വന്ന് പറയും- "അതില്ലേ, മമ്മ്യേ ഒരു കാര്യം പറയാൻ മറന്നു".  അങ്ങിനെ ഇന്നാ ദിവസം വന്നെത്തി. ക്ലാസ്സ് റൂമിലെ പ്രാക്ടീസ് കഴിഞ്ഞു, വേഷം മാറൽ കഴിഞ്ഞു, ചമയങ്ങൾ കഴിഞ്ഞു. അഞ്ചാം ക്ലാസ്സുകാർക്ക് അധികം ബുദ്ധിമുട്ടുകളും ചമയങ്ങളും ഇല്ലാത്ത ഒരു കുഞ്ഞു നാടകം തിരഞ്ഞെടുത്ത ടീച്ചർക്ക് നന്ദി.  "അയ്യോ സ്വർണ്ണനാണയങ്ങൾ കൊണ്ടുവന്നില്ലേ?" ആൻലിയ ചോദിച്ചു. ...

#White

Image
WHITE വൈറ്റ് ട്രേയിലർ കണ്ടപ്പഴേ തീരുമാനിച്ചിരുന്നു ഇതു കാണണമെന്ന്. അതു കൊണ്ടാണ്, ഫാസ്റ്റ് ഡേ തന്നെ കാണാൻ പോയത്, ഇതൊക്കെയല്ലെങ്കിൽ പിന്നെയെന്തോന്നിനാ ഫാൻസ് എന്ന് പറഞ്ഞു നടക്കുന്നത്, അല്ലേ? ഹൂമ ഖുറേഷിയുടെ ലിപ്സ്റ്റിക്കുകൾ, എന്തൊരു ഭംഗിയുള്ള ഷേയ്ഡുകളാണെന്നോ? അതിമനോഹരം! കോസ്റ്റൂംസ് ഒക്കെ എന്താ ഒരു ഭംഗി! എത്ര കണ്ടിട്ടും മതിയാവണില്ല. ഒരു മാമ്പഴമഞ്ഞ സ്വെറ്ററിടുന്നുണ്ട്, പിന്നെ ഒരു ചുവന്ന ഡ്രെസ്സും ഒക്കെ ഒന്നിനൊന്ന് മെച്ചം. പിന്നെ മമ്മൂക്കയേ പുകഴ്ത്തി പറയേണ്ട കാര്യമില്ലാലോ? ഈ സിനിമയിലെ ഡയലോഗിൽ തന്നെ അത് പറയുന്നുണ്ട് , വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്ക് വരുന്ന മമ്മൂട്ടിയോട് ( ആ സീനിൽ ഒരു വൈറ്റ് ഷർട്ടും ഡാർക്ക് ബ്ലൂ ജീൻസും ഇട്ട് എയർപ്പോർട്ടിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കാണേണ്ടത് തന്നെയാണ്, എന്തൂട്ടാ ഗ്ലാമറ്?) സിദ്ദിഖിന്റെ കഥാപാത്രം പറയുന്നുണ്ട്-- " ഒക്കെ മാറി പോയി, കാലാകാലങ്ങളായി മാറാത്തത് ഒന്നേയുള്ളൂ, അത് നീയാ".  സിനിമാട്ടോഗ്രഫി ഉഗ്രൻ. ലണ്ടൻ പോലെയൊരു നഗരത്തിന്റെ എല്ലാ ചടുല ഭാവങ്ങളും വേഗതയും അതുപോലെ തന്നെ ലണ്ടന്റെ  പ്രാന്തപ്രദേശത്തിന്റെ സൗന്ദര്യവും  പ്രേഷകനു മുന്നിൽ കാഴ്ച വെക്കാൻ അമർജ്ജ...

കസബയെ കുറിച്ച് ഒരു മമ്മൂട്ടി ആരാധിക

കസബയെ കുറിച്ച് ഒരു മമ്മൂട്ടി ആരാധിക... ഇന്ത്യാ രാജ്യത്തോടും വ്യവസ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോടും വിശ്വസ്തതയും കൂറും പുലർത്തുമെന്നും പോലീസ് സേനയിലെ ഒരംഗം എന്ന നിലയിൽ സത്യസന്ധമായും നിഷ്പക്ഷമായും ആത്മാർത്ഥമായും ജനസേവനം നടത്തുമെന്നും പക്ഷഭേദം സ്വജനപ്രീതി വിദ്വേഷം പ്രതികാരബുദ്ധി എന്നിവക്കതീതമായി എന്റെ പരമാവധി അറിവും കഴിവും കാര്യക്ഷമതയും ഉപയോഗിച്ച് ഭരണഘടനയിൽ ഉദ്ഘോഷിച്ചിട്ടുള്ളതുപോലെ വ്യക്തികളുടെ അന്തസ്സും അവകാശവും സംരക്ഷിച്ചുകൊണ്ട് പോലീസിന്റെ അന്തസ്സിന് ചേർന്ന രീതിയിൽ ഒരു പോലീസുദ്യേഗസ്ഥനെന്ന നിലയിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിലും അതിനു നേർവിപരീതമായി പ്രവർത്തിക്കുന്ന ഒരു സർക്കിൾ ഇൻസ്പെക്റ്ററാണ്, രാജൻ സക്കറിയ.   വ്യക്തിപരമായ ഒരു കേസ് വഴിവിട്ട് അന്വേഷിക്കാൻ വേണ്ടി പണിഷ്മന്റ് ട്രാൻസഫർ എന്ന വ്യാജേന കസബ സർക്കിളായി ചാർജ്ജെടുക്കുകയും അതിനുശേഷമുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥ. പോലീസുസേനയിലെ ഏറ്റവും Cocky ആയിട്ടുള്ള പോലീസ് ഓഫീസർ എന്ന് പെൺ പോലീസുകാർ രഹസ്യമായി അടക്കം പറയുകയും പരസ്യമായി ചെന്ന് സക്കറിയയെ മുട്ടുകയും അതിനു സക്കറിയ ഒട്ടും ...

നൊസ്റ്റാൽജിയയിൽ മുങ്ങിതോർത്തി....

Image
നൊസ്റ്റാൽജിയയിൽ മുങ്ങിതോർത്തി.... ഉച്ചക്ക് ഊണ് കഴിക്കാൻ വന്നപ്പോളാണ് പറഞ്ഞത്- " അതേയ് സാബു വന്നിട്ടുണ്ട്, മ്മക്കെങ്ങടേങ്കിലും ഒന്ന് പോയാലോ?" "എങ്ങടാ പൂവാ? അവർക്കെങ്ങട് പൂവാനായിഷ്ടംന്ന് ചോദിക്കാർന്നില്ലേ?" "ഊം, ശരി ഞാൻ അവനോടൊന്ന് ചോദിക്കട്ടെ, ന്നട്ട് തീരുമാനിക്കാം" അതേയ് മ്മടെ കുട്ട്യോൾക്ക് സ്കൂളില്ലേ? അപ്പോങ്ങെന്യാ പൂവാ? തന്നേല്ലാ ഈ മഴയത്ത് ഏതു സ്ഥലത്തിക്കാ പൂവാമ്പറ്റാ?" "സാബൂനെ വിളിച്ചിട്ട് അവന്റെ ഐഡിയ എന്താന്ന് നോക്കട്ടെ, ന്നട്ട് തീരുമാനിക്കാം." കുറച്ച് കഴിഞ്ഞ് വന്നപ്പോൾ പറഞ്ഞു-" സാബൂ പറയണേ കല്ലൂം ദേവൂം കൊടൈകനാൽ ചെറുപ്പത്തിൽ പോയതാണ്, അപ്പോ അങ്ങട്ട് പോയാലോന്ന്, ഞാൻ ഓക്കെ പറഞ്ഞു." "എന്റെ ഈശൊയെ, ഊട്ടിയായാലോ, പറ്റോ? നമ്മൾ കൊടൈക്കനാൽ ഇനിയും പോയാൽ അവിടെയുള്ളവർ എന്ത് വിചാരിക്കും?" "അതൊന്നും സാരല്യാ, നീയാ ഹോട്ടൽ ബൂക്കിങ്ങിന്റെ കാര്യൊക്കെ ഒന്ന് നോക്ക്യേ." തുടർന്നുള്ള ഞങ്ങളുടെ കുലംങ്കഷമായ അന്വേഷണത്തിനൊടുവിൽ ഞങ്ങൾ പറ്റിയതൊരെണ്ണം ബുക്ക് ചെയ്തു. കുട്ടികൾ സ്കൂൾ വിട്ട് വന്നപ്പോ ഞാൻ പറഞ്ഞു-"അതേയ് നിങ്ങക്കൊരു സന്തോഷവാർത്ത...

പുസ്തകപ്രേമം....

വെള്ളയിൽ മഞ്ഞ ചാലിച്ച താളുകളിൽ, കറുത്ത വളഞ്ഞും പുളഞ്ഞും തിരിഞ്ഞും മറിഞ്ഞും തെളിഞ്ഞും മങ്ങിയും കിടന്നുറങ്ങുന്ന അക്ഷരങ്ങൾ അറിവിന്റേയും കൗതുകത്തിന്റേയും സർഗ്ഗാത്മകതയുടേയും മായാലോകം എനിക്കു മുന്നിൽ ഒരു കിളിവാതിലൂടെന്നപ്പോലെ തുറന്ന് തരുന്ന പുസ്തകകൂട്ടുകാരെ -- നിങ്ങൾ എനിക്ക് അമരത്വം വരദാനമായി തരുമോ? നിങ്ങളിലവസാനത്തേതിനേയും ഉള്ളിലേക്ക് ആവാഹിക്കുന്നതു വരെയെങ്കിലും? എന്റേതായൊരു ലോകം  നിങ്ങളിലൂടെ ഞാൻ സൃഷ്ടിക്കട്ടെ; അതിൽ രാജാവും അടിയാളും  ഞാൻ തന്നെ; അവസാനത്താളിലെ അവസാനക്ഷരവും കഴിയുമ്പോൾ ഹൃദയത്തിൽ നിന്നുയരുന്ന നെടുവീപ്പുകൾ മാത്രം ഭക്ഷിച്ച് ഒരു കഥയവസാനത്തിൽ നിന്നുയരുന്ന ശൂന്യതയിൽ നിന്ന് മറ്റൊന്നിന്റെ ജീവിതയുൾകാഴ്ചയിലേക്കുള്ള ദൂരമളക്കാൻ!! എനിക്കൊരു ജന്മം പോരാതെ വരുമെന്നയറിവെന്നെ  വേദനിപ്പിക്കുന്നു, കഴിയുമെങ്കിൽ എനിക്കൊരു വരമായി ഒരു ദാനമായി, എന്റെയീ ജന്മത്തിന്റെ നാളുകളുടെയെണ്ണം ഒരെണ്ണമെങ്കിലും ദീർഘിപ്പിച്ചു തരുമോ? അല്ലെങ്കിൽ ഇനിയൊരു ജന്മത്തിൽ, ഏതെങ്കിലുമൊരു പുസ്തകശാലയുടെ ചുമരിൽ ആരും കാണാതെ വലകെട്ടിയ ചിലന്തിയായെങ്കിലുമൊരു ജന്മം ആഗ്രഹിക്കുകയാണ് ഞാൻ!!

വേനലും മഴയും!

സുഖവും ദുഖ:വും പോലെ, സന്തോഷവും സങ്കടവും പോലെ;  കയറ്റവും ഇറക്കവും പോലെ, വേനലും മഴയും! ചുട്ടുപ്പോള്ളുന്നവളുടെ ദുരവസ്ഥ കണ്ടിട്ടോ, അവളെ ആശ്രയിക്കുന്നവരുടെ വ്യഥകൾ ഉൾക്കൊണ്ടിട്ടോ? ആകാശം തുറക്കപ്പെട്ടതും, മേഘങ്ങൾ കറുത്തുരുണ്ടതും തമ്മിലുരസി  തപ്പ് കൊട്ടിയതും വെള്ളരിപ്പല്ലുകൾ കാട്ടിചിരിച്ചതും കുലുങ്ങിചിരിച്ച് കൈവളകിലുക്കി ആ സുന്ദരി പെയ്ത് വീണതീ ധരയുടെ മാറിലേക്ക്.. വിണ്ടുകീറിയ ശരീരവുമായീയൊരമ്മയും അവളെയാശ്രയിച്ചൊരാവാസവ്യവസ്ഥയും! കാൽകവചങ്ങളും ശീലക്കുടകളും തണ്ണീർപ്പന്തലുകളും ചർമ്മലേപനങ്ങളുമായി ഇരുകാലികൾ സ്വയസംരക്ഷണമേറ്റെടുത്തപ്പോൾ നാൽക്കാലികളും ഉരഗങ്ങളും പറവകളും എങ്ങനെ നിലനിൽക്കുമെന്നറിയാതെ! പാവങ്ങൾ അവർക്കായാണ് ഈ മഴത്തുള്ളികൾ പൃഥിയിലേക്ക് അവതരിച്ചിറങ്ങിയതെന്ന് തോന്നാൻ കാരണമുണ്ട്, എന്റെ മുറ്റത്തിന്ന് പെയ്ത മഴയിൽ ആർത്തുല്ലസിച്ചത് എന്റെ വീട്ടിലെ നാൽകാലിയാണ്.

യോഗ ഡേ....

പുലർച്ചയ്ക്ക് എണീറ്റ് യോഗ ചെയ്യുന്നത് വളരെ നല്ലതാണ്. ശരീരത്തിനു മാത്രമല്ല മനസ്സിനും! ആ നേരത്ത് നല്ല നിശബ്ദതയായിരിക്കും. മനസ്സിനെ ഏകാഗ്രമാക്കി ധ്യാനിക്കാൻ പറ്റിയ സമയം.  പക്ഷെ ചെറുപ്പം മുതലേ ഉറക്കം എന്റെയൊരു ബലഹീനതയാണ്, ഈ വീക്നെസ്സേ വീക്നസ്സ്! പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്,  സമയം കൃത്യമായി വിനിയോഗിച്ച്, എങ്ങനെയൊക്കെ നന്നായി പഠിക്കാം എന്ന ക്ലാസ്സ് ടീച്ചർമാർ തരുന്നത്. എല്ലാവരും മാറി മാറി പറഞ്ഞൊരു കാര്യം അതിരാവിലെ എണീറ്റ് പഠിക്കാണെങ്കിൽ അത് വളരെ പ്രയോജനപ്രദമായിരിക്കും എന്നാണ്. ആ സമയത്ത് നമ്മുടെ തലച്ചോർ വളരെ ഉണർന്നിരിക്കുന്ന സമയമാണ് എന്നൊക്കെ അവർ അന്ന് പറഞ്ഞു തന്നിരുന്നു. പക്ഷെ അരമണിക്കൂർ ഉറക്കം എന്നത് എനിക്ക് കോടിക്കണക്കിനു ഡോളറിന്റെ മൂല്യമുണ്ടായിരുന്നു(രൂപയുടെ പോലും അല്ല!!). അത് നഷ്ടപ്പെടുകാന്ന് വെച്ചാൽ, ഹോ ഓർക്കാൻ കൂടി വയ്യാ. അത് കൊണ്ട് ഞാൻ അതിരാവിലെ എണീറ്റ് പഠിക്കുന്നത് വേണ്ടാന്ന് വെച്ചു. ശരിക്കും പറഞ്ഞാൽ പഠിക്കുന്നതേ വേണ്ടാന്ന് വെച്ചൂന്ന് പറയുന്നതാവും ശരി. പക്ഷെ മറ്റുള്ളവരെ ബോധിപ്പിക്കാനായി ഒരു പുസ്ത്കം എപ്പോഴും കയ്യിലുണ്ടായിരുന്നു, കൃത്യമായി പറഞ്ഞാൽ കക്ഷത്ത്!! അങ്ങനെയുഴപ്പി...

പുല്ല് പോലത്തെ ചിന്തകൾ അഥവാ ചിന്തയിലെ പുല്ലുകൾ!!

Image
പുല്ല് പോലത്തെ ചിന്തകൾ അഥവാ ചിന്തയിലെ പുല്ലുകൾ!! മഴ നന്നായി തകർത്ത് പെയ്യുന്നുണ്ട്, ആകാശമാകെ കറുത്തിരുണ്ട്, വെളിച്ചതിന്റെ ഒരു കണിക പോലും ഭൂമിയിലേക്കിറങ്ങാതെ പേമാരി പോലെ പെയ്യുന്നു. വീടിനുള്ളിലാകെ ഇരുട്ടാണ്.  മുറികൾക്കെല്ലാം ഒരു മരവിപ്പാണ്, തണുത്തുറഞ്ഞ മൃതദേഹങ്ങളുടേത് പോലെ. അതൊരു സുഖകരമായ അനുഭൂതിയാണ്, ഈ തണുപ്പിനു ജീവനുണ്ടായിരുന്നെങ്കിൽ എനിക്കൊന്ന് കെട്ടിപ്പിടിക്കാമായിരുന്നു, ആശ്ലേഷിച്ച് നെഞ്ചോട് ചേർക്കാമായിരുന്നു.  രാവിലെ കൂട് വിട്ട് പോകുന്ന കിളികൾ വൈകുന്നേരം തിരിച്ച് ചേക്കേറുന്നത് വരെ ഏകാന്തത കൂട്ടിനുള്ള ദിവസങ്ങൾ! എനിക്കവ വളരെ പ്രിയപ്പെട്ടതാണ്, എനിക്ക് ഞാൻ മാത്രമുള്ള നിമിഷങ്ങൾ.  ഒരിക്കൽ പോലും ആ സമയത്ത് ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് തോന്നാത്തത് എന്തു കൊണ്ടാവും എന്ന് ചിന്തിച്ച് പോവാറുണ്ട്.  ഞാനും എന്റെ ചിന്തകളും, ചിലപ്പോ ഞാൻ ചിന്തിക്കുന്നതൊക്കെ എവിടെയെങ്കിലും എഴുതി വയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്! പിന്നീട് എനിക്ക് വീണ്ടും വായിക്കാനായിട്ട്, വായിക്കുമ്പോൾ എന്റെ മണ്ടത്തരങ്ങളോർത്ത് പൊട്ടിചിരിക്കാൻ. പക്ഷെ, അങ്ങിനെയൊക്കെ ചെയ്യുമ്പോൾ എന്റെ ഏകത്വത്തിനു ഭംഗം വന്നു പ...

ദൈവത്തോട് ഒരു വരം!!

ദൈവത്തെ കണ്ടുമുട്ടുമ്പോൾ,  തിരികെ പോകാനൊരു വരം ചോദിക്കണം! എന്റെ യൗവനത്തിലേക്ക്, കറുത്തിടതൂർന്ന മുടിയിഴകളിലൂടെ വിരലോടിക്കാൻ, ഭൂമിയെ വേദനിപ്പിക്കാത്ത പാദങ്ങളിൽ പാദസരമണിയാൻ ചുരുണ്ടുപോകാത്ത വിരലുകളിൽ മെയിലാഞ്ചി ചായം തേക്കാൻ, എന്റെ നേർക്ക് നീളുന്ന നോട്ടങ്ങൾക്ക് മുന്നിൽ മിഴികൾ കൂമ്പി നിൽക്കാൻ ദൈവത്തെ കണ്ടുമുട്ടുമ്പോൾ,  തിരികെ പോകാനൊരു വരം ചോദിക്കണം! എന്റെ ബാല്യത്തിലേക്ക്, വെളുവെളുത്ത കുപ്പായങ്ങളിൽ മണ്ണും ചെളിയുമാക്കാൻ ഞാനുണ്ടാക്കിയ മണ്ണപ്പം കൂട്ടുകാരുമായി പങ്കുവെക്കാൻ, പാടത്തെ കുഞ്ഞിചാലിൽ പുതിയ തോർത്ത് കൊണ്ട് കുഞ്ഞിമീനിനെ പിടിക്കാൻ, വെള്ളം കവിൾകൊണ്ട് തുപ്പിതെറിപ്പിച്ച് മഴവില്ല് കാണാൻ. ദൈവത്തെ കണ്ടുമുട്ടുമ്പോൾ,  തിരികെ പോകാനൊരു വരം ചോദിക്കണം! എന്റെ ശൈശവത്തിലേക്ക്,ദേഹത്ത് മഞ്ഞളിന്റെ നീറ്റലിൽ, കുളിപ്പികുമ്പോൾ കണ്ണിൽ പോയ സോപ്പിൻ പതയിൽ നീറി, ചുണ്ടുകൾ പിളർന്ന് വെറുതെ കരയാൻ, ഇങ്ക് കുറുക്കിയത്  പുറത്തേക്ക് തുപ്പി കാലിളക്കി കളിക്കാൻ ഉറങ്ങുമ്പോൾ തള്ളവിരലുണ്ണാൻ, വെറുതെ ചിരിക്കാൻ, വെറുതേ കരയാൻ ദൈവത്തെ കണ്ടുമുട്ടുമ്പോൾ,  തിരികെ പോകാനൊരു വരം ചോദിക്കണം! ഞാൻ പിറക്കാനിടയായ ബീജത്തിലേക്...