Posts

Showing posts from February, 2015

തവിടിന്റെ വിലയുള്ളവൾ

അഞ്ചുവയസ്സിൽ എന്നോടമ്മ പറഞ്ഞു, എന്നെ തവിട് കൊടുത്ത് വാങ്ങിയതാണെന്ന്; ഒരു ഭിക്ഷക്കാരന്റെ കയ്യിൽ നിന്ന്  ! ഞാനത് വിശ്വസിച്ചില്ല , വിഷമിച്ചെങ്കിലും . പിന്നീടും അമ്മയത് പലയാവർത്തി, പറഞ്ഞത് , അച്ഛന്റെ സാന്ത്വനങ്ങളിൽ, മനസ്സിന്റെ ഉൾത്തളങ്ങളിലേക്ക്, കൂപ്പുകുത്തി ;   മയങ്ങിക്കിടന്നു . എനിക്കിളയതായി പിറന്ന ഉണ്ണികൾ എങ്ങിനെ ഉണ്ടായി എന്നറിഞ്ഞില്ലെങ്കിലും തവിട് കൊടുത്തു വാങ്ങിയതല്ല എന്ന്   ഞാൻ   കണ്ടു .    എനിക്കവരെന്നും അത്ഭുതമായിരുന്നു ,    ഇന്നുമതേ . എനിക്ക് മാത്രം വിലക്കപെട്ട കനികൾ; എനിക്ക് മാത്രം നിഷേദിക്കപ്പെട്ട   സമ്മാനങ്ങൾ; എണ്ണിയെണ്ണി ഞാനത് പറഞ്ഞപ്പോൾ, അതെന്റെ പുലമ്പലുകളായി.   പുച്ഛിക്കപ്പെട്ടു , ഘട്ടംഘട്ടമായി . പക്ഷെ എന്റേത് എന്റെത് എന്ന, ബന്ധങ്ങളുടെ സ്വാർത്ഥതയിൽ ,    ഞാൻ! അതെല്ലാം നിഷ്കരുണം ചവച്ചരച്ചു, കയ്പേറിയതെങ്കിലും മിനുമിനുത്ത, ചഷകങ്ങളിലാക്കി,  തൊണ്ട തൊടാതെ വിഴുങ്ങി . എനിക്ക് നേരെയുയർന്ന പരിഹാസത്തിന്റെ,  ആദ്യത്തെ ചൂ...

'ബൃഹദാരണ്യകം'

വളരേയധികം പിരിമുറുക്കമുള്ള ഒരു നോവൽ. പ്രത്യക്ഷത്തിൽ ഇത് ചിന്നകുട്ടൻ എന്നാ ബാലന്റെ കഥയാണ്‌. കഥ പറഞ്ഞിരിക്കുന്നത് ചിന്നകുട്ടന്ടെ കൂട്ടുകാരന്റെ വീക്ഷണകോണിൽ നിന്നുമാണ്. മധുരമായ ഒരു കാവ്യത്തിന്റേതു പോലെ ഈ കഥ നമ്മെ വേദനിപ്പിക്കുന്നു.ഒരുവേള വായനക്കിടയിൽ ഞാൻ കണ്ണുകൾ തുടച്ചത് അത് കൊണ്ടാവും. 'ബൃഹദാരണ്യകം' മനസ്സുകൊണ്ട് വായിക്കേണ്ട ഒന്നാണെന്നാണ് എനിക്ക് തോന്നിയത്.വെറും കണ്ണുകൾ കൊണ്ട് വായിച്ചാൽ അത് മനസ്സിലാക്കുവാനും കഴിയില്ല. പിഷാരോടി മാഷിന്റെ ദുരന്തവും അത് മൂലം ചിന്നകുട്ടനുണ്ടാകുന്നതുമായ മനശാസ്ത്രപരമമായ വ്യതിയാനങ്ങളും ആണ് ഈ നോവലിന്റെ പശ്ചാത്തലം. പേപ്പട്ടി വിഷബാധിതനായ അച്ഛനെ നാട്ടുകാർ കല്ലെറിഞ്ഞുകൊല്ലുന്നത് കണ്ട ചിന്നകുട്ടൻ കുറെ കാലത്തേക്ക് മൗനി ആയിരുന്നു. പിന്നീട് അവൻ ഹിംസാവാദിയായി എല്ലാ ജീവികളേയും കൊല്ലുന്നവൻ ! അതിനു ശേഷം ചിന്നക്കുട്ടൻ എന്നാ ബാലകൃഷ്ണൻ, നെല്ല് പുഴുങ്ങിയ ചോറ് പോലും ഉണ്ണാൻ കഴിയാത്ത അഹിംസവാദിയായി. പൊടിയരി കഞ്ഞിക്കു ശവശൂര് ഉള്ളത് കാരണം അവന് ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല. ബൃഹദാരണ്യകം', ഭാവസുന്ദരവും സത്യസന്ധവുമായ കഥാവിഷ്കാരമാണ്.                 ...

ആരാച്ചാര്‍ | AARACHAR

The Gruddha Mallick family got the position of an executioner as a legacy which the family marks-out from four hundred years ago. Mallick is the only family who has witnessed many incidences which makes a note in the Indian history. Chetna Mallick belongs to such a family. Chetna’s father Phonibhushan, who too followed the family work of execution, has hanged more than 450 convicts till death. To continue this family legacy, there is no male member in the family. At this scenario, twenty-two-year old Chetna is appointed as the first woman executioner in the country as the successor to her father. Though Chetna takes the service as executioner; a shocking turn of events results in a murder within the family-a savage crime that could result in Chetna having to hang a Gruddha Mallick. The lurid pleasures of voyeurism and the brutal ironies of violence are kept in agile balance as the drama of Chetna’s life hurtles to its inevitable climax. The Aarachar was very intense and strong and so...

മോഹമഞ്ഞ

കെ. ആർ മീര എഴുതിയ "മോഹമഞ്ഞ" എന്ന ചെറുകഥ, ഒരു സ്ത്രീയും പുരുഷനും യാദൃശ്ചികമായി ഒരാശുപത്രിയിൽ വെച്ച് കണ്ടുമുട്ടുന്നു.രണ്ടുപേരും രോഗബാധിതർ. എങ്കിലും ലൈംഗികത്വത്തിൻറെ മാന്ത്രികശക്തിക്കു രണ്ടുപേരും വശംവദരാകുന്നു.അവർ രണ്ടുപേരും വിവാഹിതർ,മക്കളുള്ളവർ ( അവൾ വിവാഹമോചിതയാണ് ).രണ്ടുപേരും ക്രമേണ അടുക്കുന്നു. ലോഡ്ജിലെ, ഒരുമുറിയിൽ ഒരു കിടക്കയിൽ അവർ പരസ്പരം കണ്ടെത്തുന്നു. പിന്നീടു അവർ കാണുന്നതേയില്ല. ദിവസങ്ങള്ക്ക് ശേഷം, അയാളുടെ മരണവാർത്ത അവൾ അറിയുന്നു, അവളുടെ കണ്ണുകളിലെ "മോഹമഞ്ഞ" ബാധിച്ചാണ്‌ അയാൾ മരിച്ചതെന്നും അവൾ അറിയുന്നു.  "ശൂർപ്പണഖ" എന്ന ചെറുകഥ സ്ത്രീയുടെ സ്ഥായിയായ ഭാവത്തെ തള്ളിപറയുന്ന ഒരു ഫെമിനിസ്റ്റിന്റെ കഥപറയുന്നു.  "വ്യക്തിപരമായ ഒരു പൂച്ച", "അർദ്ധരാത്രികളിൽ ആത്മാക്കൾ ചെയ്യുന്നത്", " പായിപ്പാടുമുതൽ പേസ്മേക്കർ വരെ", "വാർത്തയുടെ ഗന്ധം" , "ഹൃദയം നമ്മെ ആക്രമിക്കുന്നു", "മരിച്ചവളുടെ കല്യാണം" എന്നിങ്ങനെ ലളിതമായ പച്ചയായ , നമ്മുടെ ജീവരക്തത്തിൽ അലിഞ്ഞു ചേര്ന്ന ആശയങ്ങളുടെ മൃദുപക്വമായ ആവിഷ്കാരമാണ് ഈ ചെറുകഥാസമാഹാരം. ...

ഗില്ലറ്റിൻ

ഒരു സമ്മർദിത നാടകവേദിയിലെ കുടിപാർപ്പുകാരാണ്  മനുഷ്യർ എന്നതിന് ഈ കഥകൾ അടിവരയിടുന്നു . ചരിത്രം കോമാളി വേഷത്തിൽ മർദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോൾ കഥകൾ കൊണ്ട് തീർക്കാവുന്ന പ്രതിരോധങ്ങളാണു ഓരോ കഥയിലും പ്രത്യക്ഷമാകുന്നത്. നർമ്മബോധം പോലും വിലക്കപെട്ട സ്ത്രീലോകത്തിന്റെ പലതരം ഏകാന്തതകളെ ആത്മപരിഹാസത്തോളമെത്തുന്ന നിർമമതയൊടെ ഈ കഥാകാരി അടയാളപ്പെടുത്തുന്നു. കമിങ്ങ് ഔട്ട്‌ -  പുരുഷനും പുരുഷനും ഇണ ചേരാമോ? അങ്ങനെ അവർ കമിങ്ങ് ഔട്ട്‌ നടത്തുമ്പോൾ അവരെ സ്നേഹിക്കുന്ന അല്ലെങ്കിൽ അവർ സമൂഹത്തിനു മുന്നിൽ സ്വന്തം ആണും പെണ്ണും അല്ലാത്ത അവസ്ഥയെ മറച്ചുപിടിക്കാനായി ഒപ്പം കൂട്ടുന്നവരുടെ വികാരങ്ങൾ എന്ത് ? സേബയുടെ ലാസരിന്റെയും ജോണിന്റെയും ഡേവിഡിന്റെയും കഥകൾ അങ്ങനെയൊരവസ്ഥയിൽ നമ്മെ കൊണ്ടെത്തിക്കുന്നു. ഗില്ലറ്റിൻ - ഫ്രഞ്ച് റെവലൂഷന്റെ ഭാഗമായ ഗില്ലറ്റിനും  മക്സിമിലിയൻ റോബസ്പിയറും ഷാർലോട്ട് കൊർദെയും ഗുരുവും അജിതയും തമ്മിലുള്ള പ്രണയമില്ലാത്ത പ്രണയത്തെയും ആ ബന്ധത്തെ ഒരു ഗില്ലറ്റിൻ കൊണ്ട് വേദനിപ്പിക്കുന്നതിന്റെയും ആഖ്യാനമാണ് ഈ കഥയിൽ. നായ്ക്കോലം - എല്ലാവരും ഒരു സ്റ്റോറി ആകുന്ന ഒരു സമൂഹത്തിൽ നാം ഇപ്പോൾ ജീവി...

ഹണിമൂണ്‍

വിനയൻ  അവളെ  നോക്കി  നിന്നു!! ഡ്രോയിംഗ് റൂമിലെ  സോഫയിൽ  മുട്ടുമടക്കി  കാല്പാദങ്ങൾ  പിന്നിലേക്ക്  തിരുകി  സ്വസ്ഥമായി  ഇരുന്നു  അവൾ  എന്തോ  വായിക്കുകയാണ്. ഒരു ടേബിൾ  ലാമ്പിന്ടെ  വെളിച്ചം  മാത്രമേയുള്ളൂ. ആ   വെളിച്ചത്തില്  അവനു  അവളെ  നന്നായി  കാണാം. ആ നീലനിറത്തിലുള്ള  ഉടുപ്പിനടിയില്  അവൾ  പൂർണ്ണമായും  നഗ്നയാണെന്ന് അവൻ  ഊഹിചു. അവൻ  ചുമരിലെ ക്ലോകിലേക്ക് നോക്കി. സമയം 12 .30 . വിനയൻ  അവളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് നിന്നു. നല്ല നീളമുള്ള വിരലുകൾ,  നഖങ്ങൾ  നീട്ടിവളർത്തി ചുമന്ന ചായം ചാർത്തിയിരിക്കുന്നു . നീളമുള്ള ഇടതൂർന്ന  മുടിയിഴകൾ . അവൾ  അത് ഇടക്ക് മാടിയോതുക്കുന്നുണ്ട്. ആ നീണ്ട വിരലുകൾ  കൊണ്ട്  അവൾ  തന്നെ  ഒന്ന്  തൊട്ടിരുന്നെങ്കിൽ  എന്നവൻ  ആശിച്ചു, ആ  മുടിയിഴകൾ  അവന്റെ മേലിഴയുന്നത് ആലോചിച്ചപ്പോൾ അവനു മേലാകെ വിറയൽ  കൊണ്ട് കുളിരുകോരി. വിനയൻ പതുക്കെ  വാതിലിനു  അരികെ  നി...