Posts

Showing posts from February, 2016

മനുഷ്യൻ!!

മനുഷ്യൻ .... അവൻ ഏകനായിരുന്നു, മനസ്സും ആത്മാവും മാത്രമായി. വിഷാദമൂകനായി അവൻ അവിടെയെല്ലാം ഒഴുകി നടന്നു. അവൻ ചുറ്റും നോക്കി, എങ്ങും ശൂന്യത മാത്രം. അത് അവന്റെ ദു:ഖത്തെ ഘനീഭവിപ്പിച്ചു; മുറിച്ചെടുക്കാൻ പാകത്തിൽ. സൃഷ്ടിക്കായ് അവന്റെ മനസ്സ് ദാഹിച്ച് കേണു, ചതുപ്പിൽ താഴുന്നവന്റെ പ്രത്യാശ പോലെ! അവന്റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു, എന്ത് സൃഷ്ടിക്കണമെന്നോ, എങ്ങനെ സൃഷ്ടിക്കണമെന്നോ ആ പ്രഭാമയനു അറിവില്ലാത്തത്  പോലെ.  പിന്നീട് അവൻ സ്വന്തം ആത്മാവിലെ വെളിച്ചമെടുത്ത് ഒരു ഗോളം ഉണ്ടാക്കി, അതിന്റെ ഭംഗി ആസ്വദിച്ചു. അവനു അതു പൂർണ്ണമല്ല എന്നു തോന്നിയതിനാൽ സ്വന്തം കൈകളാൽ തഴുകി ആ ഗോളത്തിനു ചൂട് നൽകി, സ്വന്തം ആത്മാവിലെ അഗ്നി മുഴുവൻ അതിനു പകർന്നു നൽകി. അവൻ മാറി നിന്ന് ആ ഗോളത്തെ വീക്ഷിച്ചു, സംതൃപ്തിയോടെ അതിനെ അനുഗ്രഹിച്ചു - " എന്റെ സൃഷ്ടികളിൽ എല്ലാം നിന്നെ ആശ്രയിച്ച്  പരിപാലിക്കപ്പെടുകയും പരിപോഷിക്കപ്പെടുകയും ചെയ്യട്ടെ". പിന്നീട് അവൻ പുതിയവ സൃഷ്ടിച്ചു, വലുതും ചെറുതുമായി, പ്രകാശിക്കുന്നതും അല്ലത്താതുമായി. അവയെയെല്ലാം അവൻ ആ വലിയ പ്രകാശഗോളത്തിനു വലവെയ്ക്ക്കാൻ സജ്ജമാക്കി.  പിന്നീട് അവൻ ആ പ്രകാശഗോളത്തി...

Action Hero Biju

Image
രൺജി പണിക്കരും ടി ദാമോദരനും എഴുതി പ്രതിഫലിപ്പിച്ച ചങ്കിടിപ്പൻ സംഭാഷണങ്ങളും , 'ഇതാവണമെടാ പോലീസ്‌' എന്ന മട്ടിലുള്ള ഒരു സിനിമയല്ല, സബ്‌ ഇൻസ്പെക്റ്റർ ബിജു പൗലോസിന്റേത്‌. മറിച്ച്‌ ഒരു പോലീസ്‌ സ്‌റ്റേഷനും അവിടെ നടക്കുന്ന ദൈന്യദിന ഒത്തുതീർപ്പുകളും നീതി ന്യായ വ്യവസ്ഥിതിയുടെ ഏറ്റവും താഴെ അറ്റത്തുള്ള ഇടപെടലുകളും അതിന്റെ പര്യവസാനവും. വേറൊരു പണിയും കിട്ടാത്തതു കൊണ്ട്‌ പോലീസായ നായകനല്ല ഇതിൽ ബിജു പൗലോസ്‌. എം എ യും എംഫിലും കഴിഞ്ഞു എളുപ്പമുള്ള ജോലിയായ അദ്ധ്യാപനം ഉപേക്ഷിച ്ച്‌ എസ്‌ ഐ ടെസ്റ്റ്‌ ഒന്നാം റാങ്കോടെ പാസ്സായ ഒരാളണ്‌. അടി കൊടുക്കേണ്ടിടത്ത്‌ അടിയും തലോടൽ വേണ്ടിടത്ത്‌ തലോടലും ഉള്ള ഒരു സാദാ പോലീസുകാരൻ. ഒരു പോലീസുകാരന്റെ കൂടെ നമ്മൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന കഥകളും അനുഭവങ്ങളും ഒരു മാല പോലെ കോർത്തിരിക്കുന്നു. ഇതിനു പ്രത്യേകിച്ചൊരു ഒരു കേസന്വെഷണമൊ ഒരു പ്രത്യേക വില്ലനോ ഉദ്യോഗജനകമായ ഒരു ക്ലൈമാക്സോ ഇല്ല. സംഭാഷണങ്ങൾ കുറച്ച്‌ കൂടി നന്നാക്കാമായിരുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്‌. ചില ആക്ഷേപങ്ങൾ കേട്ടത്‌ ബോബ്‌ മാർലിയുടെ ചിത്രം വെച്ചാൽ അതു കഞ്ചാവ്‌ ഉപയോഗിക്കുന്ന ആളാവോ എന്നും മുടി ഫ്രീക്കൻമാരെ പ്...

പ്രണയം!!

Image
ഞാൻ നിന്നെയും പ്രണയിക്കുന്നു, ജീവിതത്തെ പോലെതന്നെ, അതോ അതിനേക്കാളുമുപരിയോ വിരിച്ചുപിടിച്ച കൈകളുമായി, ജിജ്ഞാസയോടെ എന്റെ കണ്ണുകൾ നിന്നെ നോക്കിയിരിക്കുന്നു. ഹൃദയം അഭിവാഞ്ജയോടെ നിന്നെ പ്രതീക്ഷിക്കുന്നു. മരണമെ, എന്നെ ആശ്ലേഷിക്കനുള്ള സ്വതന്ത്ര്യം നിന്നിൽ മാത്രം നിക്ഷിപ്തമാക്കുന്നു ഞാൻ. നിന്നെ ഞാൻ പ്രണയിക്കുന്നു, ജീവനെപ്പോലെ!! സൗഹൃദങ്ങളുടെ പുതപ്പിന്നുള്ളിൽ, നേട്ടങ്ങൾക്കിടയിൽ എന്നെ ചുറ്റിവരിയുന്ന പിഞ്ചുകൈകളുടെ നൈർമ്മല്യത്തിൽ എല്ലാം ഞാനീ ജീവിതം അസ്വാദ്യമാക്കുന്നു; എങ്കിലും, ഞാൻ നിന്നെ പ്രണയിക്കുന്നു, മരണമേ! എന്റെയാത്മാവിനെ നിന്നിലർപ്പിക്കാൻ എനിക്കുള്ളതെല്ലാമുപേക്ഷിച്ചു, നിന്നിലൂടെ നിന്നിലേക്ക് പലായനം ചെയ്യാൻ, മൃത്യുവേ പാഥേയങ്ങളുടെ മാറാപ്പില്ലാതെ, വഴിയമ്പലങ്ങളിൽ തങ്ങാതെ, ഒന്നായി അലിഞ്ഞു ചേരാൻ, മരണമേ ഞാൻ നിന്നെ പ്രണയിക്കുന്നു. ചിലപ്പോഴെങ്കിലും ഞാൻ നിന്നോട് പിണങ്ങുന്നു അസ്തിപഞ്ജരങ്ങളായി, മജ്ജപോലും ഭാരമായി തീർന്ന ആർക്കും വേണ്ടാത്ത വാർദ്ധക്യകോമരങ്ങളെ പുറന്തള്ളി, യൗവനവും ഊർജ്ജവും നിറഞ്ഞ യുവഹൃദയങ്ങളെ നിശ്ചലമ്മാക്കുംബോൾ ഞാൻ നിന്നെ വെറുക്കുന്നു , ഏതൊരുകാമുകിയെപ്പോലെ നിന്റെ പാപത്തിന്റെ ശമ്പളം എന്തായിരിക്...

നൂറു സിംഹാസനങ്ങൾ

Image
കീഴാളൻ ,ദളിതൻ , അധ:കൃതൻ ....എങ്ങനെയൊക്കെ പേരിട്ട് വിളിച്ചാലും അതൊക്കെ വരേണ്യ വർഗ്ഗത്തിന്റെ മനുഷ്യത്വ ധ്വംസനങ്ങളായെ കാണാനാകൂ. സ്വന്തം പരിശ്രമം കൊണ്ട് എത്രയൊക്കെ സിംഹാസനങ്ങൾ നേടിയാലും ഒരു നിമിഷം പോലും സ്വാതന്ത്ര്യത്തോടെ അഭിമാനബോധത്തോടെ ഭരിക്കാൻ ഒരു കീഴാളനെ ആരും അനുവദിക്കാറില്ല .  ഐ എ എസ് ഇന്റർവ്യൂ സമയത്ത് ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം ഈ അവസ്ഥയെ വിവരിക്കുന്നു -- "ന്യായം എന്ന് പറഞ്ഞാൽ അതിന്റെ കാതലായി ധർമം ഉണ്ടായിരിക്കണം. ധർമങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. അതാണ്‌  വിശുദ്ധമായതു . ഒരു നായടിയേയും മറ്റൊരു മനുഷ്യനേയും  വശത്തു നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധി ആണ്."  കൊണ്ട് തന്നെ ഒരു പാട് നെടുവീർപ്പുകൾക്കിടയിലാണ് ഞാനിത് വായിച്ച് തീർത്തത് . കുലവും ഗോത്രവും ജാതിയും വർണ്ണവും അതിർവരമ്പുകൾ നിശ്ചയിച്ച് ഓരോ നിമിഷവും അപമാനിക്കപ്പെടുന്നവരുടെ പോരാട്ടങ്ങളുടെ കഥയാണ്‌ ഇത് .ലോകത്തെവിടെയും ആ കഥ ഒന്ന് തന്നെയാണ്...