Posts

Showing posts from August, 2015

സ്വാതന്ത്ര്യദിനാശംസകൾ

Image
അറുപത്തിയെട്ട് സംവത്സരങ്ങൾ , സ്വാതന്ത്ര്യമനുഭവിച്ചവൾ   - എന്ടെ രാജ്യം . അതിനുമുൻപവൾ സർവ്വൈശ്വര്യ ദായകയായി , സമൃദ്ധിയുടെ രാജ്ഞിയായി വാണിരുന്നവൾ   -  എന്ടെ രാജ്യം . അവളെ ബലാൽക്കാരമായി പിടിച്ചടുക്കി അവളെ കൊള്ളയടിച്ചവർ ആരുമായിക്കൊള്ളട്ടെ . പിന്നീട് പിടിച്ചു വാങ്ങിയ മാനം ; സ്വാതന്ത്ര്യം,   ഒരു അർദ്ധരാത്രിക്ക് മുദ്ര വച്ച് സ്വീകരിച്ചപ്പോൾ ,   നെടുവീർപ്പിട്ടു . ഇനിയവൾ ശക്ത , സ്വതന്ത്ര   - എന്ടെ രാജ്യം . തോറ്റോടിയവണ്ടെ മുഖം രക്ഷിക്കാൻ അവൻ വിതറിയ വിഷവിത്തുകൾ ഇന്നും പേറി - തമ്മിലടിക്കുന്ന മക്കളുള്ളവൾ , ജാതിയുടേയും വർഗ്ഗീയതയുടെയും രാഷ്ട്രീയത്തിന്റെയും വരമ്പുകൾ കൽപിച്ച് - പോരടിക്കുന്ന മക്കളുള്ളവൾ, ഓരോ ലഹളയുടെയും പേരിൽ മാറിൽ രക്തക്കച്ച അണിഞ്ഞവൾ - എന്ടെ രാജ്യം . ഏറ്റം ധനികനും ഏറ്റം ദരിദ്രനും ഒരുപോലെ അമ്മയിവൾ . സമ്പത്തിന്റെയും നീതിനിഷേധത്തിന്റെയും വ്യവഹാരാപഹരണത്തിന്റെയും മൂല്യച്യുതിയുടേയും അന്തരം പേറി , മക്കൾ നെട്ടോട്ടമോടുമ്പോൾ, അവരുടെ ചൂഷകരായ ദൈവമനുഷ്യരേയും ...

ഇന്നത്തെ സ്പെഷ്യൽ!!

Image
പ്രിയതമന്റെ ഹൃദയത്തിലേക്കുള്ള വഴി വയറ്റിലൂടെയാണെന്നാണു വെയ്പ്പ്പ്! ഞാൻ കുറെ പ്രാവശ്യം പോയിട്ടുള്ളതാണ്, കൊഴുപ്പില്ലാത്തതു കൊണ്ടു നന്നായി മിടിക്കുന്നു എന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അങ്ങിനെ ഇന്നും ആ വഴിക്കൊന്ന് പോകാൻ തീരുമാനിച്ച്,  എല്ലാ ഞായറാഴ്ചത്തെയും പോലെ മീന്മാർക്കറ്റിലേക്കു വച്ചു പിടിച്ചു. പതിവ് സ്റ്റാളിൽ ചെന്ന് കുശലാന്വേഷണം പറച്ചിൽ കഴിഞ്ഞ്, നോനയുടെ ആവശ്യപ്രകാരം ഇന്നു കൂന്തൾ വാങ്ങാൻ തീരുമാനിച്ചു. കുഞ്ഞായിരിക്കുമ്പോൾ മുതൽ അവിടത്തെ സ്ഥിരം സന്ദർശ്ശകയായതിനാൽ നോനക്ക് അവരുടെ വക സ്പെഷ്യൽ മീൻ എപ്പോഴും ഉണ്ടാവും, ജീവനോടെ കിട്ടുന്ന വരാലിനെ വീട്ടിലെത്തി ബക്കറ്റിൽ ഇട്ടു ഒരു ദിവസം മുതൽ അവൾ കാവലിരിക്കാറുന്റായിരുന്നു. ഇപ്പോ നോനാസ് കാറ്റികിസമൊക്കെയായി തിരക്കായി....പാവം!  പിന്നെ "പ്രേമ"ത്തിലെ നിവിൻ പോളിയെ പോലെ ഒരു മത്തികൊതിയൻ എന്റെ വീട്ടിലും ഉണ്ട്. അങ്ങിനെ ഇന്ന് വാങ്ങിയതൊക്കെ നന്നാക്കി കിട്ടാൻ കാത്തുനിൽക്കുമ്പോളാണ് അതു സംഭവിച്ചത്. മാർക്കറ്റ് പുതുക്കി പണിയുന്നതിന്റെ ഭാഗമായി അവിടെ നിറയെ ചരൽ കൂട്ടിയിട്ടുന്റായിരുന്നു. പോരാത്തതിന് നീലയും ഓറഞ്ചും പ്ലാസ്റ്റിക് ബോക്സുകളും. വഴ...

"Meanwhile.....life with friends"....

Whereas, I’m walking through the meadows.. All the flora spring forth, streams swell.. Surrounded by the warmth of sunshine.. In a blooming field of white roses.. I’m among the most beloveds, my pals.. Though sometimes the thorns pricks me.. It’s delicious to be among the roses.. Calling back the hues of friendship.. Recollecting the scent of eternal friendship.. I lay awake, wallowing in the memories.. Which I cherished; treasured in my heart.. For my entire life. …… Whereas, a nightmare knocks me down.. That I’m walking through a tunnel.. Not like the one Alice fall.. A dark, stinky, funky, with an acerbic smell.. Of disappointments, of hatred, of accusations.. And I was walking through, towards the light.. Of the fireflies, and there were a thousand.. I want to be one, among them, to glow.. To be swallowed by the flame, by the corona.. …… I galloped, cantering myself to be in center.. With my wounded soul and bleeding heart.. Ah ...

താരാട്ട് .

ഹെയർ പിൻ വളവുകൾ തിരിഞ്ഞു മുകളിലേക്ക് കയറും തോറും , തണുപ്പ് കൂടികൂടിവന്നു . പക്ഷെ അയാൾ കാറിന്റെ ചില്ലുകൾ കയറ്റിയില്ല , ചിന്തകളുടെ ചൂടിൽ ഒരുപക്ഷെ അയാൾക്ക് ആ തണുപ്പ് അനുഭവപ്പെടുന്നുണ്ടാവില്ല . വഴിയോരങ്ങളിൽ പൂത്ത് നില്ക്കുന്ന വയലറ്റ് പൂക്കൾ കണ്ണിനു സുഖം പകരുന്നതെങ്കിലും മനസ്സിനെ ആശ്വസിപ്പിക്കാൻ ഉതകുന്നാതായിരുന്നില്ല . സന്ധ്യയാകാറായിരിക്കുന്നു , പക്ഷെ കുന്നിൻ മുകളിലെ സൂര്യന് ‌ കടൽക്കരയിലെ സൂര്യന്റെ ചുവപ്പും ഭംഗിയും ഇല്ല എന്ന് അയാൾക്ക് തോന്നി . ഒരുപക്ഷെ കടലാകുന്ന കാമുകിയിലേക്ക് ആഴ്ന്നിറങ്ങാനുള്ള ആവേശത്തിൽ ചുവന്നു തുടുക്കുന്നതാവാം . ഈ ഹിൽ സ്റ്റേഷനിൽ അയാൾ ആദ്യമായിട്ട് വരുകയാണ് . അതുകൊണ്ട് തന്നെ പോകേണ്ട സ്ഥലം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുമെന്നു അയാൾക്ക് തോന്നി . അയാൾക്ക് കാണേണ്ടവർ അയാളെ എങ്ങനെ സ്വീകരിക്കുമെന്ന് അയാൾ ചിന്തിച്ചു നോക്കി , വെറുതെ അവരുടെ മുഖത്തെ ജാള്യതയും അമ്പരപ്പും ഓർക്കാൻ ഒരു രസം തോന്നി . മഞ്ഞുവീഴുകയും പെട്ടെന്ന് തന്നെ ഇരുട്ടാവുകയും ചെയ്യും ഈ കുന്നുകളിൽ , അയാൾ കാറിന്റെ ഫോഗ് ലൈറ്റ് ഓണ് ‍ ചെയ്തുകൊ...

മഴ പെയ്യുന്നു .........

മരണം സംഭവിക്കുന്നത്‌ ശരീരത്തിനാണോ ആത്മാവിനോ അതോ ബന്ധങ്ങ ൾ ക്കൊ ? അയാ ൾ ഒന്നുകൂടി അവരേ കാണാ ൻ തീരുമാനിച്ചു. വെറുതെ ,  അവ ർ പോലും അറിയാതെ, മറഞ്ഞു നിന്ന് മാത്രം. അല്ലെങ്കിലും അയാളെ അവ ർ പണ്ടും കണ്ടിരുന്നില്ല ; മുന്നി ൽ ഉണ്ടായിരുന്നപ്പോ ൾ പോലും. അയാ ൾ അവരുടെ നിഴലായിരുന് നു. വെളിച്ചത്തിലും  ഇരുട്ടിലും ഒരുപോലെ അവ്യക്തമായ നിഴ ൽ . മനസ്സിന്റെ ആശ്വാസത്തിനു വേണമെങ്കി ൽ പക ൽ തെളിയാത്ത നക്ഷത്രങ്ങളോട് സ്വയം ഉപമിക്കാം .പക്ഷെ , അവയുടെ ഭംഗി അങ്ങനെ കുറച്ചു കളയാ ൻ അയാ ൾ   ആഗ്രഹിക്കുന്നില്ല. സുഖസുഷുപ്തിയുടെ പാരമ്യത്തിൽ , എല്ലാവരും സ്വപ്നത്ത്തിലാഴുന്ന , ഒരു രാത്രിയിൽ അവരെ കാണണം. പറ്റിയ ഒരു ദിവസം വേണം -  എന്നാവണം ? പിറന്നാൾ ദിവസമായാലോ ? വേണ്ട ! അയാൾക്കതൊരു പ്രത്യേക ദിവസമല്ലെങ്കിലും അവരെല്ലാവരും അത് വലിയ സംഭവം ആയി ആഘോഷിക്കാറുണ്ട് , അവർക്ക്   അതൊരു ഒത്തുചേരലാണ് , അയാൾ അവിടെ അപ്രസക്തനാണ് . അയാൾ എന്താണ് ഇങ്ങനെ എന്ന് പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട് , ഇപ്പോൾ അയാളും സ്വയം അതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു . ചിലപ്പോൾ ഭൂതകാലം അതിനെയൊക്കെ...