Posts

Showing posts from October, 2014

പ്രധാന വാർത്തകൾ.

നമസ്കാരം , പ്രധാന വാർത്തകൾ . തൃശ്ശൂരിൽ ഇന്ന് രാവിലെ ദമ്പതികൾ ആക്രമിക്കപെട്ടു . വാർത്തകൾ വിശദമായി . വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ചു തേക്കിൻ കാട് മൈതാനത്ത് , നിന്നാരംഭിക്കുന്ന   മിനി മാരത്തണിൽ പങ്കെടുക്കുന്ന മകനെ കാത്ത് നിന്ന ദമ്പതികൾ ആണ് ആക്രമിക്കപ്പെട്ടത് . സ്വന്തം കാറിൽ മകനെ കാത്തിരുന്ന പിതാവിന്റെ അടുത്താണ് കാഴ്ച്ചയിൽ മാന്യനെന്നു തോന്നുന്ന ഒരാൾ കാറിന്റെ വില ചോദിക്കുകയും വാഹനം വില്ക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തതത് . വാഹനം വിൽക്കുന്നില്ല എന്ന് മറുപടി പറഞ്ഞതോടെ അയാൾ ദേഷ്യപ്പെടുകയും ,  "right India" എന്താനെന്നറിയുമോ എന്ന് ആരായുകയും   ചെയ്തു .  ചോദ്യം മനസ്സിലാവാത്തതിനാലും ഇയാളുടെ പെരുമാറ്റത്തിൽ പന്തികേട് ‌ തോന്നിയതിനാലും ഇദ്ദേഹം മറുപടി ഒന്നും പറയുകയുണ്ടായില്ല . പിന്നീട് ഒരിക്കൽ കൂടി ചോദ്യം ആവർത്തിച്ചപ്പോൾ , ഇദ്ദേഹം അറിയില്ല എന്ന് മറുപടി പറയുകയും ചെയ്തതോടെയാണ് അസഭ്യവർഷം ആരംഭിച്ചത് .  വളരെ നേരം അസഭ്യം പറയുകയും വാഹനം മാറ്റിയിടാനോ സമ്മതിക്കാതെ ഇയാൾ വാഹനത്തിൽ...

ചിത്രശലഭങ്ങളുടെ രാജകുമാരി

ഒരു ഇലക്കടിയിൽ, ഒരു ശലഭക്കോശത്തിനുള്ളിൽ അവൾ ഉറങ്ങിക്കിടന്നു, ഒരു പുതുപുലരിയിലേക്കു ഉണരാനായി; ഉണർന്നതും അവൾ ഒരു നീലനിറമുള്ള ചിത്രശലഭമായി; അവളുടെ ഭംഗി കണ്ടു, അവർ അവളെ താലോലിച്ചു മാറോടു ചേർത്തു വച്ചു; അവളെ കണ്ടുമോഹിച്ചവൻ, അവളുടെ ചിറകുകൾ ചോദിച്ചു; അവർ അവളെ മുഴുവനായി അവനു നൽകി അവന്റെ സന്തോഷത്തിനു വേണ്ടി, അവനാദ്യം അവളൊടു പറഞ്ഞു, നീലനിറമുള്ള ചിറകുകൾ ഭംഗിയില്ലാത്തതു എന്നു! അതിലെ ചുവന്ന പൊട്ടുകൾ വിരസമെന്നു അവനാദ്യം അവളുടെ കാലുകളിൽ ചങ്ങലകളിട്ടു,സ്നേഹത്തിന്റെതെന്നു മൊഴി എന്നിട്ടും അവൾ പറക്കാനഗ്രഹിച്ചു മൂർച്ചയേറിയ വാക്കുകളാൽ  വരഞ്ഞുകെട്ടിവെച്ച അവളുടെ ചിറകുകൾ; രക്തംകിനിയുന്ന ചിറകുകളും, കണ്ണീർ  നിറയുന്ന മിഴികളുമായി അവൾ ഒരു ശലഭമെന്നതേ മറന്ന അവസ്തയിൽ! കണ്ണീർ വറ്റിയ കണ്ണുകളും, രക്തം ഉറഞ്ഞു കൂടിയ ചിറകുകളുമായി ഞാനിന്നവളെ കണ്ടുമുട്ടി! ഭൂമിയിലേറ്റവും ഭംഗിയുള്ള ചിത്രശലഭമേ, നിന്നെയൊന്നാശ്വസിപ്പിക്കാൻ ഞാനിന്നീ വാക്കുകളുടെ മഹസാഗരത്തിൽ നിസ്സംഗയായി തപ്പിതടഞ്ഞു പോകുന്നു.

ബെല്ലയുടെ വികൃതികൾ

Image
"ബെല്ലാ, ബെല്ലാ ,എവിട്യാ നീയ് എത്ര നേരായി വിളിക്കുണൂ. ഒന്ന് വന്നെ വേഗം ,കൂട്ട്യേ കേറ് ,എനിക്ക് ഓഫീസില് പൂവാൻ നേരായിട്ടോ' ഒന്ന് വാ ബെല്ലാ ' നിന്ടെ പിന്നാലെ ഓടാനോന്നും ഇപ്പൊ പറ്റില്ല്യട്ടോ . ഇന്നാ ദേ ,എന്റെ കൈയില് എന്താന്ന് നോക്ക്,ബിസ്കറ്റിണ്ടല്ലോ'. 'അങ്ങനെ വഴിക്ക് വാ ബെല്ലക്കുട്ടി' ഞാൻ അവളെ പിടിക്കാനായി കുനിഞ്ഞു .ദേ പോയി ,എന്റെ കയ്യിലെ ബിസ്കറ്റും ബെല്ലയും. 'എന്റീശ്വരാ ,ഇതിനെ കൊണ്ട് ഞാൻ തൊട്ടു'. ഞാൻ ഒന്നുമറിയാത്ത പോലെ വരാന്തയിൽ വന്നിരുന്നു. ബെല്ല സംശയത്തൊടെ എന്നെ നോക്കി നിന്നു .ഞാൻ അവളെ ശ്രദ്ധിച്ചില്ല . ദൈവമേ ഇതിനെ ഒന്ന് കൂട്ടിൽ കയറ്റാൻ ഞാൻ ഇനി അഭിനയം പഠിക്കേണ്ടി വരുമെന്നാ തോന്നണേ! ബെല്ല എന്റെ അടുത്ത് വന്നു ഇരുന്നു .അവളെ ഞാൻ തൊട്ടാൽ അവൾ ഓടാൻ തയ്യാറായിട്ടാണ് ഇരിപ്പ് .ഞാൻ നോക്കാൻ കൂടി പോയില്ല .പതിയെ ബെല്ല എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. ഇത് തന്നെ തക്കം .കിടിയ അവസരം പാഴാക്കാതെ പിടിച്ച് കൂട്ടിലിട്ടു. അങ്ങനെ അത് കഴിഞ്ഞു.ഇനിയിപ്പോ ഓഫീസിൽ നിന്ന് വന്നിട്ട് അടുത്ത കലാപരിപാടികൾ തുടങ്ങാം. 'ബെല്ലക്കുട്ടി ഉറങ്ങുവാണോ'? ഒഫീസിൽ നിന്ന് വന്ന പാടെ ബെല്ലയെ തുറ...

പൂച്ചപുരാണം

രംഗം 1 അടുക്കളയിൽ മീൻ വൃത്തിയാക്കുന്ന എന്നോട് എന്റെ കൺകണ്ട ദൈവമായ ഭർത്താവ് - "നിനക്ക് ആ പൂച്ചക്ക് ഇത്തിരി മീൻ കൊടുത്തൂടെ?അത് എത്ര നേരമായി അവിടെ കിടന്നു കരയുന്നു". ഞാൻ പുരികമൊന്നുയർത്തി- "എന്ന പിന്നെ ഇതു വൃത്തിയാകുന്നതിനു മുൻപ് പറയായിരുന്നൂല്ലൊ?പൂച്ച വൃത്തിയാക്കില്ലെങ്കിലും തിന്നും,ഞാൻ വെറേ എന്തെങ്കിലും കറി വെക്കാം".ഞാൻ പരിഹാസത്തൊടെ പറഞ്ഞു. ഭർത്താവ് കർഷകശ്രീ ലഭിക്കാനുള്ള  തയ്യാറെടുപ്പുമായി കത്തിയും വെട്ടുകത്തിയും ആയി മുറ്റത്തേക്കു ഇറങ്ങി. ഞാൻ എന്റെ വൃത്തിയാക്കൽ തുടരുന്നു.മുറ്റത്ത് വെട്ടുന്നതിന്റെയും ചട്ടികൾ നീക്കിവെക്കുന്നതിണ്ടേയും ശബ്ദങ്ങൾ കേൾക്കുന്നു.ഇതിനെല്ലാം പുറമെ ഞാൻ വാങ്ങിച്ച മീൻ നിങ്ങൾക്കെടുക്കാൻ എന്തവകാശം എന്നു ചോദിക്കുന്ന  പോലെ പൂച്ച നീട്ടി കുറുകി നിലവിളിച്ചു കൊണ്ടിരിക്കുന്നു.ഇതെല്ലാം കേട്ട് സഹിക്കാൻ പറ്റാതെ ഭർത്താവ് എന്തൊക്കെയൊ പിറുപിറുക്കുന്നു.വെട്ടുകളും കുഴിയെടുക്കലും ദ്രുതഗധിയിലാവുന്നു. രംഗം 2 മീൻ വൃത്തിയാക്കിയതിനു ശേഷം വേസ്റ്റുകൾ മണ്ണിര കമ്പൊസ്റ്റിലിടാൻ ഞാൻ പുറത്തിറങ്ങി ."നീ അത് കളയണ്ട ,ആ പൂച്ചക്ക് കൊടുത്തൂടെ, അത് ഗർഭിണിയാണെന്നു തോ...