Posts

Showing posts from July, 2015

ഇരകൾ...

ആദ്യം വെള്ള കൊണ്ട്‌, സീമകൾ ഞാൻ അടയാൾപ്പെടുത്തി, പിന്നീട്‌, മഞ്ഞയും ചുവപ്പും പച്ചയും കലർത്തി, പരസ്പരം പിണരുന്ന സർപ്പങ്ങളെയും ഇണകളെയും വരച്ചു ചേർത്ത്‌, സർപ്പകളങ്ങൾ തീർത്തു.. ഇതിൽ പൂക്കുലപ്പോലെ തല്ലികൊഴിക്കാൻ, ഞാൻ ഇരകളെയും കാത്തിരുന്നു; പതിയെ മണ്ണോട്‌ പതിഞ്ഞ്, പച്ചിലകാടുകളിൽ ഒളിച്ച്‌ ഞാൻ മറഞ്ഞിരുന്നു. ആറു മുതൽ അറുപതു വരെയുള്ളവർ!! ഞാൻ അവർക്ക്‌ മേൽ ചാടി വീണു, പ്രതികരിക്കുന്നതോ ചെറുക്കുന്നതോ അനുവദനീയമല്ല, ചെളിച്ചാലിൽ കൂടി വലിച്ചിഴക്കുന്നത്‌ ബാല്യമായാലും വാർദ്ധക്യമായാലും എനിക്കൊരുപോലെ ഈ സർപ്പകളങ്ങളിൽ, ഞാൻ വെമ്പാല പോലെ ചീറ്റി ശംഖുവരയനെ പോലെ കൊത്തിവലിച്ചു അരുത്‌, കരയരുത്‌, അപേക്ഷിക്കരുത്‌!!!! കണ്ണുകളിലെ ദൈന്യത, മേൽച്ചുണ്ടിലെ വിയർപ്പുമണികൾ എന്നിലെ മൃഗത്തെ ഉണർത്തുന്നു, ഉത്തേജിപ്പിക്കുന്നു!! വേട്ടയാടപ്പെടുന്നവന്റെ നിസ്സഹായത, വേട്ടക്കാരന്റെ ഊർജ്ജമാണു നിന്റെ ഫടം എനിക്കു വേണ്ടി പൊഴിച്ചുകളയൂ, അഴിഞ്ഞുലഞ്ഞ വാർമ്മുടിയും, വർണ്ണങ്ങൾ പടർന്ന ശരീരവും! എന്റെ വിഷബീജങ്ങളെ നിന്നിലേക്ക്‌ ആവാഹിക്കുമ്പോൾ അവയ്ക്കു രക്തവർണ്ണമായിരുന്നു എന്റെ ആത്മാവിനു കാർവർണ്ണവും ആ കളങ്ങളിൽ നിന്നെ ഉപേക്ഷിച്ച്‌, ഞാൻ, മറ്റൊരു സർപ്പകളത്ത...

എന്നിലെ സ്ത്രീ!!

കൺപീലികളിൽ ഉരുണ്ടു കൂടുന്ന  നീർമ്മണികളെ, കവിളിൽകൂടി ചാലുകളായി ഒഴുകി, താടിയിൽ നിന്നു താഴേക്ക് വീഴുന്നതിനുമുന്നേ കൈക്കുമ്പിളിൽ കോരി, വിരലുകൾ കൊണ്ട് തഴുകി, മുത്തുകളാക്കി മാലകൾ കോർക്കേണം, ആ മുത്തുകൾ കൊണ്ട്, മൂക്കുത്തിയും കാതിലോലയും, കാപ്പും, അംഗുലീയങ്ങളും തീർക്കേണം സീമന്തരേഖയിലെ ചുവപ്പിനുമുകളിൽ പതിയുന്ന നെറ്റിച്ചുട്ടിയും തീർക്കണം അരയ്ക്കു ചുറ്റിപടരുന്ന മോഹം പോലേ ഒരു ഒഡ്യാണവും വേണം നടക്കുമ്പോൾ ചിരിക്കുന്ന പാദസരവും കഴുത്തിനെ മുറുകുന്ന ചങ്ങലയും വേണം കസ്തൂരിമഞ്ഞളിട്ട് നീരാടി, ചെംബരത്തി താളിയാൽ കൂന്തൽ മിനുക്കി; നിലക്കണ്ണാടിക്ക് മുന്നിൽ, കാകനെ പോലെ ചാഞ്ഞും ചരിഞ്ഞും നോക്കി, സർവ്വാഭരണവിഭൂഷിതയായി, കർണ്ണന്റേ പോലെ കവചകുണ്ഡലങ്ങളുടെ അകമ്പടിയോടെ എന്നിലെ സ്ത്രീ, കണ്ണിൽ സുറുമയെഴുതി, കവിളുകളെ നുള്ളി അരുണിമ വറുത്തി,  ഈ ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു, അവൾക്ക് മാത്രം സ്വന്തമായ വശ്യമായ പുഞ്ചിരിയോടെ!!

അവസാനത്തെ യാത്ര....

ഒരു യാത്ര പോകണം, തോളിൽ മാറാപ്പുകെട്ടി, അതുവരെ അറിഞ്ഞവരെയും അറിയാൻ ശ്രമിച്ചവരെയും പിന്തള്ളി, ജനിപ്പിച്ചവരെയും ജനിച്ചവരെയും മറന്ന് ഭൂമിയുടെ അവസാനത്തിലേക്ക്, ചക്രവാളത്തിന്റെ അനന്തസീമയിലേക്കു, അവനോടൊപ്പം! മടിശ്ശീലകൾ കാലിയാക്കി,വിതക്കുകയും കൊയ്യുകയും ചെയ്യാത്തവരെ പോലെ. പുഴകൾ നീന്തിക്കടക്കുമ്പോൾ കൈകൾ കോർത്ത്പിടിക്കണം, ക്ഷീണിക്കുമ്പോൾ തോളിൽ ചാഞ്ഞിരിക്കണം, കല്ലും മുള്ളും തറച്ചു ചോര പൊടിയുന്ന പാദങ്ങൾ, അവന്റെ മടിയിൽ വെച്ച് മയങ്ങണം, കുന്നിൻമുകളിലും താഴ്വരകളിലും അവനുമായി തല്ലുകൂടണം. ദാഹിച്ചു തൊണ്ടവരളുമ്പോൾ അവനെ ചുംബിക്കണം, ദീർഘമായി, പ്രണയത്തോടെ. സർവ്വ നാഡീഞരമ്പുകളും തളർന്നു, എല്ലാ കശേരുക്കളിലും വേദന നിറയുന്ന കാലത്തോളം; ജരാനരകൾ ബാധിച്ചു, ഒരോ ഇതളുകളായി കൊഴിയുന്ന കാലത്തോളം, ഒരു യാത്ര പോകണം, അവനോടൊപ്പം!! കയ്യ് കോർത്ത് ഉറക്കെ ചിരിച്ചുകൊണ്ടോടണം..  അണക്കുമ്പോൾ മാറിലേക്ക് ചേരണം.. എനിക്കായ് തുടിക്കുമാ മിടിപ്പ് കേൾക്കണം..  അവൻറെ വിയർപ്പിനാൽ കുളിക്കണം..  ആഴത്തിൻ കരക്കെ ഊറ്റത്തിൽ ചേർന്ന് നില്ക്കണം.. ഒറ്റതടിപ്പാലത്തിൽ ഭയക്കാതെ കയ്യ് കോർത്ത്  നടക്കണം.. തളരും വരെ കൂടെ നടക്കണം... തളർന്നാൽ ഒന്നി...